മുൻ പ്രധാനമന്ത്രിയും ഭാര്യയും മരണത്തിലും ഒന്നിച്ചു

ആംസ്റ്റർഡാം: നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രൈഡ് വാൻ ആഗ്റ്റും ഭാര്യ യുജെനി വാൻ അഗ്റ്റും 93ാമത്തെ വയസിൽ ദയാവധം വരിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഇവരുടെ ദയാവധം നടപ്പാക്കിയത്. ഇരുവരും കൈകോർത്ത് പിടിച്ചാണ് മരണത്തെ പുൽകിയത്. 70 വർഷമായി ഒന്നിച്ചുണ്ടായിരുന്ന ഡ്രൈഡ് വാനിനും യുജെനിക്കും മരണത്തിനും തങ്ങളെ വേർപെടുത്താൻ കഴിയരുതെന്ന് ആഗ്രഹിച്ചിരുന്നു. .കോളജ് കാലത്തെ ബന്ധമാണ് ഇവരെ ഒന്നിപ്പിച്ചത്. അവസാന നാളുകളിൽ ഡ്രൈഡ് വാനും അവശരായിരുന്നു. നിജ്മെഗൻ എന്ന നെതർ‌ലാൻഡ്സിലെ കിഴക്കൻ നഗരത്തിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്.

1977 മുതൽ 1982 വരെയാണ് ഡ്രൈഡ് പ്രധാനമന്ത്രിസ്ഥാനത്തിരുന്നത്. എന്നും ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച ഡ്രൈഡ് വാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2019ൽ ഫലസ്തീൻ അനുകൂല പ്രസംഗത്തിനിടെ മസ്തിഷ്‍ക രക്തസ്രാവം അനുഭവപ്പെട്ട ഡ്രൈഡ് പിന്നീട് രോഗമുക്തനായില്ല.

2002 മുതൽ നെതർലൻഡ്സിൽ ദയാവധം അനുവദനീയമാണ്. ഒരു വർഷം ആയിരം ആളുകളെങ്കിലും ദയാവധത്തിന് വിധേയമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതികൾ ഒരുമിച്ച് ദയാവധം തെരഞ്ഞെടുക്കുന്നതും വർധിക്കുന്നുണ്ട്. 2023ൽ 50 ദമ്പതികളാണ് ദയാവധത്തിന് വിധേയരായത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു ഡ്രൈഡ് വാൻ പിന്നീട് പുരോഗമനവാദിയായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...