മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സർക്കാർ നിലപാട് തേടി ഹൈകോടതി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം.പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഹൈകോടതി സർക്കാർ നിലപാട് തേടിയിരിക്കുകയാണ്. ഹരജി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഹർജി പരിഗണിച്ചത്. ഈ വിഷയത്തിൽ സർക്കാർ നിലപാട് നിർണായകമാണ്. ഇതിനിടെ, സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യഹർജിക്ക് പിന്നിൽ അറസ്റ്റ് ചെയ്യുമെന്ന ഭയമാണോയെന്ന പ്രചാരണം ശക്തമാണ്.

ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്ത് വിരുന്നും നടത്താൻ സുരേഷ് ഗോപി തീരുമാനിച്ചിരിക്കുകയാണ്. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നും, ഈ സാഹചര്യത്തിൽ തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നും സുരേഷ് ഗോപി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വാഹനനികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെയുണ്ട്. രാഷ്ട്രീയ താൽപര്യങ്ങളാണ് തനിക്കെതിരായ കേസുകൾക്ക് പിന്നിലെന്നാണ് ഹരജിയിൽ പറയുന്നത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ലോബിയിൽ ഒക്ടോബർ 27ന് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 354-എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ച് സുരേഷ് ഗോപിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുകയും നവംബർ 18ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കേസിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (ഐ.പി.സി സെക്ഷൻ 354) കൂടി ചുമത്തിയെന്നും അഞ്ചുവർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണിതെന്നതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കുവേണ്ടി കരുവന്നൂരിൽനിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നാണ് സുരേഷ് ഗോപി ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...