കടമ്പനാട് വില്ലേജ് ഓഫീസറുടെ മരണം സമ്മർദം മൂലം

അടൂർ: കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന മനോജ്(47) ആത്മഹത്യ ചെയ്തത് സമ്മർദം മൂലമെന്ന് അടൂർ ആർ.ഡി.ഒയുടെ റിപ്പോർട്ട്. അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തൽ.
വില്ലേജ് ഓഫീസർ സ്ഥാനത്ത് ഇരിക്കവെ മനോജിന് ബാഹ്യസമ്മർദങ്ങൾ ഏറെയുണ്ടായിരുന്നു. ആരാണ് ഇതിന് പിന്നിലെന്നോ,സമ്മർദത്തിന് കാരണമെന്താണെന്നോ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. സഹപ്രവർത്തകരും കുടുംബാംഗങ്ങളുമായ ഇരുപതോളം പേരുടെ മൊഴി എടുത്തും, നേരിട്ട് തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം ആർ.ഡി.ഒ. പൂർത്തീകരിച്ചത്. ജില്ലാ കളക്ടർക്ക് ലഭ്യമായ റിപ്പോർട്ട് അടുത്തദിവസം ലാൻഡ് റവന്യു കമ്മീഷണർക്ക് കൈമാറും.
ആത്മഹത്യക്ക് പിന്നിൽ, ഭരണകക്ഷി പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ട് എന്ന തരത്തിൽ നേരത്തെ ബന്ധുക്കൾ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില്ലേജ് ഓഫീസർമാർ കളക്ടറെ നേരിൽകണ്ട് അന്വേഷണം ആവശ്യപ്പെട്ടത്. തുടർന്ന് വിഷയം അന്വേഷിക്കാൻ കളക്ടർ,അടൂർ ആർ ഡി.ഒയെ ചുമതലപ്പെടുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മൂന്നുമാസം മുൻപാണ് ആറന്മുളയിൽ നിന്നും മനോജ് കടമ്പനാട്ടേക്ക് സ്ഥലം മാറി എത്തിയത്. മാർച്ച് 11-നാണ് മനോജിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...