സബ്സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സപ്ലൈകോ ഔട്ട്ലെറ്റുകൾ

ആലപ്പുഴ: സബ്സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സപ്ലൈകോ ഔട്ട്ലെറ്റുകൾ.. സബ്സിഡി ഇനങ്ങളിൽ വെളിച്ചെണ്ണ മാത്രമാണ് ഉള്ളത്. അരി മട്ട, അരി ജയ, പച്ചരി, പഞ്ചസാര, ചെറുപയർ, വൻ പയർ, ഉഴുന്ന്, കടല, തുവര, മുളക്, മല്ലി തുടങ്ങിയവ ഒന്നും സബ്സിഡി നിരക്കിൽ ലഭ്യമല്ല. ഇതോടെ ഔട് ലറ്റുകളിലെ വിൽപന നാമമാത്രമായി. വരുമാനവും ഗണ്യമായി ഇടിഞ്ഞു.
സബ്സിഡി ഇതര ഇനത്തിലും പലവ്യജ്ഞന സാധനങ്ങളിൽ നാമമാത്രം എണ്ണമാണ് വിൽപനക്കുള്ളത്. വെള്ള കടലമാത്രമാണ് വിൽപനക്കുള്ളത്. 42 രൂപക്ക് മട്ട അരിയും വിൽപനക്കുണ്ട്. മറ്റൊന്നുമില്ല. സബ്സിഡി ഇല്ലാതെ ഇവ ലഭ്യമാണ്. അതിനായി എത്തുന്നവർ ചുരുക്കമാണ്. ആളുകളുടെ വരവ് കുറഞ്ഞതോടെ സബ്സിഡി ഇതര സാധനങ്ങളുടെ വിൽപനയും ഗണ്യമായി കുറഞ്ഞു.
സബ്സിഡി സാധനങ്ങൾക്കായി എത്തുന്നവർ മറ്റ് സാധനങ്ങളും വാങ്ങുന്നതിലൂടെ മികച്ച വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ വരുമാനത്തിൽ 60 ശതമാനം വരെ കുറവാണ് ജില്ലയിലെ വ്യാപാര ശാലകളിൽ ഉണ്ടായത്. അമ്പലപ്പുഴ താലൂക്കിൽ പെട്രോൾ പമ്പുകൾ ഒഴികെ മൊത്തം വരുമാനം പ്രതിമാസം നാല് കോടിയോളമായിരുന്നു. ഇപ്പോൾ 1.5 കോടിയായി ചുരുങ്ങി. ജില്ലയിൽ മൊത്തം120 ഓളം വ്യാപാര ശാലകളാണ് സപ്ലൈകോക്കുള്ളത്.
പവർ ഹൗസ് ജംഗ്ഷനിലെ ശാലയിൽ പ്രതിമാസം 40 ലക്ഷത്തോളം രൂപയായിരുന്നു വിറ്റുവരവ്. ഇപ്പോഴത് 15 ലക്ഷമായി .
വിപണിയിൽ പലവ്യജ്ഞന സാധനങ്ങൾക്കും അരിക്കും വില കുതിക്കുകയാണ്. അതിനിടയിൽ ആശ്വാസം പകരേണ്ട സപ്ലൈകോ വ്യാപാര ശാലകളിലും സാധനങ്ങൾ ഇല്ലാതായതോടെ ജനങ്ങൾ ജീവിതം തള്ളി നീക്കാൻ പെടാപാട് പെടുന്ന അവസ്ഥയിലാണ്. സാധനങ്ങൾ എന്ന് എത്തും എന്ന് പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല. ബജറ്റിന് ശേഷം മാറ്റംവരുമെന്ന പ്രതീക്ഷയാണ് സപ്ലൈകോ ജീവനക്കാർ പങ്കുവക്കുന്നത്.
സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. ചില സാധനങ്ങൾക്ക് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലേറെ വർധനവുണ്ടാകുമെന്നാണ് സൂചന. പൊതു വിപണിയിലെ വിലയിൽ 25 ശതമാനം കുറവു വരുത്തിയാകും സബ്സിഡി വില നിശ്ചയിക്കുക. 2016ൽ തീരുമാനിച്ച വിലക്കാണ് നിലവിൽ 13 ഇനം സാധനങ്ങൾ വിൽക്കുന്നത്. അന്നും 25 ശതമാനം വിലക്കുറവാണ് നിശ്ചയിച്ചിരുന്നത്. സബ്സിഡി സാധനങ്ങളുടെ എണ്ണം 13ൽ നിന്നും 16 ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...